10 March, 2026 10:24:11 AM


ഭാര്യയെ വിളിച്ച് മാപ്പുപറഞ്ഞ് ഗണേഷ്; പരാതി നൽകാനില്ലെന്ന് ബിന്ദു



കൊല്ലം: വിവാദസംഭവങ്ങളിൽ മന്ത്രി കെ.ബി. ഗണേഷ്‌ കുമാർ മാപ്പ് പറയുകയും, പ്രശ്നം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതായും ഭാര്യ ബിന്ദു മേനോൻ. മന്ത്രി തന്നെ വിളിച്ചെന്നും ബിന്ദു മേനോൻ. സർക്കാരിനെ അപകീർത്തിപ്പെടുത്താനോ, പോലീസിൽ പരാതി പറയാനോ താൻ ഇല്ല എന്നും ബിന്ദു. മന്ത്രിയെ വാളകത്തുള്ള വീട്ടിൽ അനുചിതമായ സാഹചര്യത്തിൽ കണ്ട സംഭവം പോലീസ് ഹെൽപ്‌ലൈനിന്റെ സഹായത്തോടു കൂടി ബിന്ദു നേരിട്ട വിവരം ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ബാധിച്ച വിവാദ വിഷയമായിരുന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ അദ്ദേഹത്തിനെതിരെ നടത്തിയ ആരോപണങ്ങൾ. കഴിഞ്ഞ ശനിയാഴ്ച മറ്റൊരു സ്ത്രീയുമായി അവരുടെ വീട്ടിൽ വെച്ച് ഗണേഷ് കുമാറിനെ കയ്യോടെ പിടികൂടിയതായും, മന്ത്രിയുടെ സഹായികൾ തന്നെ കൈയേറ്റം ചെയ്തതായും, താൻ വിളിച്ചതിന് ശേഷം പോലീസ് വീട്ടിൽ എത്തുന്നത് തടഞ്ഞതായും അവർ ആരോപിച്ചു.

2014ൽ വിവാഹം നടന്നത് മുതൽ തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ബിന്ദു മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. ഗണേഷ് കുമാർ ആദ്യ ഭാര്യയായ യാമിനി തങ്കച്ചിയെ നിയമപരമായി വിവാഹമോചനം ചെയ്ത ശേഷമാണ് ബിന്ദു മേനോനെ വിവാഹം കഴിച്ചത്. ഗാർഹിക പീഡന ആരോപണത്തെ തുടർന്ന് 2013-ൽ ഗണേഷ്‌കുമാർ യു.ഡി.എഫ്. സർക്കാരിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നു.

ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളഞ്ഞു കൊണ്ട്, ആരോപണങ്ങൾ കോൺഗ്രസിന്റെ "തെരഞ്ഞെടുപ്പ് സ്റ്റണ്ടുകളുടെ" ഭാഗമാണെന്ന നിലപാടെടുത്തു ഗണേഷ് കുമാർ. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ, തനിക്ക് 5,000 പ്രണയബന്ധങ്ങളുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K